മൂക്കറ്റം കള്ളും മോന്തി
വക്കച്ചന്‍ വേച്ചു വരുന്നു
കോലായില്‍ തൂണും ചാരി
നിറമിഴിയായ് വത്സല നില്‍പ്പൂ
പെരുവഴിയില്‍ മിഴികളെറിഞ്ഞ്
മാന്‍ മിഴിയാല്‍ നില്‍ക്കുന്നു
തന്‍പാതി ചവിട്ടും ചുവടില്‍
തകരുന്നു തന്നുടെ ജന്മം
ചീട്ടുകളി തോറ്റന്നാകില്‍
കിട്ടുന്നിടി അവളുടെ നെഞ്ചില്‍
ഭാവനകള്‍ വനമേറുമ്പോള്‍
വാങ്ങീടുന്നവളുടെ മുതുക്
മരനീരിന്‍ പറ്റു പിടിച്ച്
കൂട്ടത്തില്‍ വന്നു കിടന്ന്
യാമങ്ങള്‍ വെറുതെ പോയാല്‍
തെറിയായി കുറ്റമവള്‍ക്ക്
ആരാടി പകല്‍ നേരത്ത്
വിളയാടിയെന്നുടെ വീട്ടില്‍
വിളവൊന്നും വേണ്ടെന്‍ മുന്നില്‍
നിനക്കെന്‍ വേണ്ടാതായി
ക്ഷോഭിച്ചാല്‍ ശയ്യക്കടിയില്‍
ആളുണ്ടോയെന്നു തിരക്കി
തലകുത്തനെ വീണു കിടന്ന്
ചര്‍ദ്ധിയ്ക്കും പണിയായ് പിന്നെ
പിള്ളാര് വിരണ്ടു കരഞ്ഞാല്‍
കാര്യങ്ങള്‍ വീണ്ടും വഷളായ്
ഇവരൊക്കെയവന്റേതല്ലേ
എന്നാകും പുതുഘോഷങ്ങള്‍
അന്നത്തിന് കാശു തിരക്കി
എളിയൊന്നു തിരഞ്ഞെന്നാലോ
താഴെ വീണുടയും സ്ഫടികം
മധുചഷകം പാതി കുപ്പി
കവിത: വാറ്റ്
രചന: ഡോ: ജെ കെ എസ് വെട്ടൂര്‍
ആലാപനം: ഡോ: ജെ കെ എസ് വെട്ടൂര്‍
പല കുടുംബ ബന്ധങ്ങളുടേയും ശിഥിലീകരണത്തിന് മദ്യം ഒരു പ്രധാന ഘടകമായിട്ടുണ്ട്. ചെറിയ ചെറിയ തോതില്‍ തുടങ്ങി അവസാനം അമിതമായ മദ്യാസക്തിയില്‍ കൂപ്പുകുത്തുകയാണ് പലരും. സങ്കട വന്നാലും, സന്തോഷം വന്നാലുമൊക്കെ ആഘോഷിയ്ക്കാന്‍ മദ്യം തന്നെ വേണം. മദ്യം കഴിയ്ക്കുന്നവര്‍ മദ്യത്തെകൊണ്ട് നമ്മെ കഴിപ്പിയ്ക്കാന്‍ ഇടവരുത്താതിരിയ്ക്കുക. കവിത വളരെ വാസ്തവം! ഏവര്‍ക്കും ശുഭദിനാശംസകള്‍ നേരുന്നു..
ReplyDeleteനന്ദി!
Ha.. haa.. ha.. delightful poem yaar.. super...
ReplyDeleteമദ്യപരുടെ ജീവിതം യഥാര്‍ത്ഥമായി അവതരിപ്പിച്ചു.
ReplyDeleteആശംസകള്‍
ഒന്നുമെനിയ്ക്കുവേണ്ടാ മൃദുചിത്തത്തി- ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി. മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും മാമകചിത്തംകവർന്നൊരാസ്സുസ്മിതം. താവകോൽക്കർഷത്തിനെൻജീവരക്തമാ- ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ. എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും. ആയിരമംഗനമാരൊത്തുചേർന്നെഴു- മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും, ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ- ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ! അന്യ, രസൂയയാ, ലേറ്റം വികൃതമാ- യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും, കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ- പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും! കാണും പലതും പറയുവാനാളുകൾ ഞാനൊരാളല്ലാതറിവതില്ലങ്ങയെ; അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ. ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം. താവകോൽക്കർഷത്തിനാലംബമാവണം പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം. ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!
ReplyDeleteരസകരം
ReplyDeleteഏവര്‍ക്കും കവിത ഇഷ്ടമായതില്‍ സന്തോഷം.. നന്ദി
ReplyDeleteപൊന്‍പുലരി!
കള്ള് ....ഹായ് ഹായ് ..............
ReplyDelete